കാലടി: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഗ്രന്ഥപ്പുരയുടെ സ്ഥാപകന് ഷിജു അലക്സ് അർഹനായതായി വൈസ് ചാൻസലർ പ്രഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. പതിനായിരം രൂപയും ശിലാഫലകവുമാണ് പുരസ്കാരം.
കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലുമുള്ള കൈയെഴുത്ത് രേഖകൾ, അച്ചടി പുസ്തകങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്ത് പൊതുവായി പങ്കുവയ്ക്കുന്ന പദ്ധതിയാണ് ഷിജു അലക്സ് നേതൃത്വം നൽകുന്ന ഗ്രന്ഥപ്പുര.
പാലക്കാട് ജില്ലയിലെ പനയംപാടം സ്വദേശിയായ ഷിജു അലക്സ്, ഒരാൾ സ്വമേധയാ നിർമിച്ച പുസ്തകങ്ങളുടെയും രേഖകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് എന്നാണ് ഗ്രന്ഥപ്പുരയെ കണക്കാക്കുന്നത്. ഗ്രന്ഥപ്പുരയിലൂടെയുള്ള കേരള ഡിജിറ്റൈസേഷൻ പ്രവൃത്തികൾ ഇപ്പോൾ പതിനഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്.